വിദ്യാകിരണം മിഷൻ; 53 സ്‌കൂളുകളുടെ ഉൽഘാടനം നാളെ

By News Bureau, Malabar News
school reopen
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ‘വിദ്യാകിരണം മിഷന്റെ’ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉൽഘാടനം വ്യാഴാഴ്‌ച നടക്കും. ഇതോടെ സംസ്‌ഥാനത്തെ കൂടുതല്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍ നിലവില്‍ വന്നത്.

90 കോടി രൂപ ചിലവിട്ടാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. കിഫ്ബി പദ്ധതിയിൽ ഉള്‍പ്പെടുത്തി ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയില്‍ മൊത്തം 20 കോടി രൂപ ചിലവിട്ട് നാല് സ്‌കൂള്‍ കെട്ടിടങ്ങൾ നിർമിച്ചു. ഒരു സ്‌കൂള്‍ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയില്‍ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും നിർമിച്ചു. കൂടാതെ പ്ളാന്‍, എംഎല്‍എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് നിർമിച്ചത്.

സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്‌ഥാനതല ഉൽഘാടനം ജിവിഎച്ച്എസ്എസ് പൂവച്ചലിലും മറ്റിടങ്ങളിലേത് വീഡിയോ കോണ്‍ഫറന്‍സ് വഴിയും രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായിരിക്കും.

മന്ത്രിമാരായ അഡ്വ. കെ രാജന്‍, റോഷി അഗസ്‌റ്റിന്‍, കെ കൃഷ്‌ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. കെ ആന്റണി രാജു, കെഎന്‍ ബാലഗോപാല്‍, ജിആര്‍ അനില്‍, കെ രാധാകൃഷ്‌ണന്‍, വീണാ ജോര്‍ജ്, ജെ ചിഞ്ചുറാണി, എംപി.അടൂര്‍ പ്രകാശ് എന്നിവരും വിശിഷ്‌ടാതിഥികള്‍ ആയി പങ്കെടുക്കും.

Most Read: ആരുടെയും അച്ഛനോ മുത്തച്ഛനോ എതിരെ സംസാരിച്ചിട്ടില്ല; നെഹ്‌റുവിന് എതിരായ പരാമർശത്തിൽ മോദി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE