തിരുവനന്തപുരം: എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിന് പകരം ചുമതല നല്‍കി. എന്നാൽ അജിത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
സ്വപ്‌നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മധ്യസ്‌ഥനായെത്തിയ ഷാജ് കിരണുമായി എംആര്‍ അജിത്ത് കുമാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് സ്വപ്‌ന ഇന്നലെ ആരോപിച്ചത്. ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേണം നടത്തിയിരുന്നു. സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത് കുമാറിനെതിരെയുള്ള നടപടിയിലേക്ക് നയിച്ചുവെന്നാണ് സൂചന.
Read Also: കാലം കണക്ക് ചോദിക്കും, ഉളുപ്പുണ്ടെങ്കിൽ രാജിവെക്കണം; മുഖ്യമന്ത്രിയോട് വിഡി സതീശൻ