കൊച്ചി: യുവ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടു൦ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നടൻ സൈജു കുറുപ്പിനെ ഇന്നലെ കൊച്ചി പോലീസ് ചോദ്യം ചെയ്‌തിരുന്നു.
വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരം 39 ദിവസത്തിന് ശേഷം കഴിഞ്ഞ ആഴ്‌ചയാണ് കൊച്ചിയിലെത്തിയത്.
കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ആയിരുന്നു മടങ്ങി വരവ്. തിരിച്ചെത്തിയതിന് പിന്നാലെ വിജയ് ബാബുവിനെ അന്വേഷണ സംഘം പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്‌തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയിൽ അവസരം നിഷേധിച്ചപ്പോൾ നടി പരാതി ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദ൦.
കൂടാതെ താൻ പരിക്കേൽപിച്ചു എന്ന നടിയുടെ പരാതിയും വിജയ് ബാബു നിഷേധിച്ചു. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാൻ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു.
Most Read: കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മരണം; ഡോക്‌ടർ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍