കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ക്ളിനിക്കിലെ കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡോക്‌ടര്‍ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ്‌ദേവ് (12)ന്റെ മരണത്തെ തുടര്‍ന്നാണ് നടപടി.
ന്യൂക്ളിയസ് ക്ളിനിക്ക് എന്ന സ്വകാര്യ ക്ളിനിക്കിലെ മാനേജിംഗ് ഡയറക്‌ടറും പീഡിയാട്രിഷനുമായ ഡോ.സലാവുദ്ദീന്‍, മാനേജിംഗ് പാര്‍ട്‌നര്‍ മുടവന്തേരി സ്വദേശി റഷീദ്, നഴ്‌സ് പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
മാതാവിനൊപ്പം കഫക്കെട്ടിന് ചികിൽസ തേടിയെത്തിയ കുട്ടിയാണ് ചികിൽസാ പിഴവ് മൂലം മരണപ്പെട്ടത്. ഫെബ്രുവരി 14നായിരുന്നു സംഭവം. ക്ളിനിക്കിലെത്തിയ തേജ്‌ദേവിനെ അഡ്‌മിറ്റ് ചെയ്യുകയും കുത്തിവെപ്പ് നല്‍കുകയും ആയിരുന്നു. കുത്തിവപ്പ് നല്‍കിയതിനു പിന്നാലെ അസ്വസ്‌ഥത പ്രകടിപ്പിച്ച കുട്ടിയെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ക്ളിനിക്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കുട്ടിയുടെ മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നാദാപുരം പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Most Read: ജീവന് ഭീഷണി; കോടതിയിൽ രഹസ്യമൊഴി നൽകി സ്വപ്‌ന