കൊച്ചി: യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നൽകിയ ഐ ഫോൺ സ്വീകരിച്ചെന്ന സംഭവത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണനെ കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സന്തോഷ് ഈപ്പന്‍ നല്‍കിയ മൊബൈല്‍ ഫോണില്‍ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നത് എന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെയാണ് വിനോദിനിയുടെ പക്കല്‍ എത്തിയത് എന്ന അന്വേഷണമാകും കസ്‌റ്റംസിന്റെ അടുത്ത നീക്കം. സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്.
Read also: സിപിഐഎമ്മിന്റെ സ്‌ഥാനാർഥി പട്ടിക; പ്രഖ്യാപനം ഇന്ന്