കൊൽക്കത്ത: ആദ്യഘട്ട തെരഞ്ഞെടുപ്പിനിടെ പശ്‌ചിമ ബംഗാളിൽ അക്രമം. വെള്ളിയാഴ്‌ച രാത്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനം തീയിട്ട് നശിപ്പിച്ചു. പുരുളിയ ജില്ലയിലെ ബാന്ധവാനിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ പോളിങ് സ്‌റ്റേഷനിൽ എത്തിച്ച് മടങ്ങുന്ന ബസിന് നേരെയായിരുന്നു ആക്രമണം.
മാവോയിസ്‌റ്റ് മേഖലയിലാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിന് നേരെ അക്രമികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഈസ്‌റ്റ് മിഡ്‌നാപൂരിലും അക്രമസംഭവങ്ങൾ അരങ്ങേറി. ഭഗവാൻപൂർ നിയമസഭാ മണ്ഡലത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
Also Read: ഇന്ത്യ-പാക് സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം