ചണ്ഢിഗഡ്: സംസ്‌ഥാനത്തെ ജയിലുകളെ യഥാർഥ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ജയിലുകളിൽ നിലനിൽക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് മാന്‍ വ്യക്‌തമാക്കിയത്.
കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ വിവിധ ജയിലിലെ ഗുണ്ടാസംഘങ്ങളും ക്രിമിനലുകളും ഉപയോഗിക്കുന്ന 700ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. നിയമം ലംഘിച്ചതിന് കോടതി ശിക്ഷിച്ചവരാണ് ജയിലുകളില്‍ കഴിയുന്നത്. അവര്‍ക്ക് ജയിലുകളില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്നും മന്‍ വ്യക്‌തമാക്കി.
പിടിച്ചെടുത്ത ഫോണുകളിലെ നമ്പറുകള്‍ ആരുടെ പേരിലെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും, ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് സഹായം ചെയ്യുന്ന ഫോണ്‍ ജയില്‍ ഉദ്യോഗസ്‌ഥര്‍ക്കും ജീവനക്കാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Read also: ‘ദീദിയെ ഇന്ത്യക്ക് വേണം’; ക്യാംപെയിനുമായി തൃണമൂല്‍ കോണ്‍ഗ്രസ്