സംസ്‌ഥാനത്ത് പകർച്ചപ്പനികൾ പിടിമുറുക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

By Team Member, Malabar News
Viral Fevers Spread Increased In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 25 ദിവസത്തിനിടെ 18 പേരാണ് കോവിഡ് ഒഴികെയുള്ള മറ്റ് പകർച്ച വ്യാധികളെ തുടർന്ന് മരിച്ചത്. കൂടാതെ മൂന്ന് ലക്ഷത്തോളം പേരാണ് ഈ മാസം മാത്രം പനിക്ക് ചികിൽസ തേടിയത്. നീണ്ടു നിൽക്കുന്ന പനിയെ ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

ജൂണ്‍ മാസത്തില്‍ സംസ്‌ഥാനത്ത് 500 പേര്‍ക്ക് ഡെങ്കിപ്പനിയും 201 പേര്‍ക്ക് എലിപ്പനിയും സ്‌ഥിരീകരിച്ചു. കൂടാതെ 6 പേർ എലിപ്പനിയെ തുടർന്നും 2 പേർ ഡെങ്കിപ്പനിയെ തുടർന്ന് ജൂൺ മാസത്തിൽ മരണപ്പെടുകയും ചെയ്‌തു. ഡെങ്കിപ്പനിക്കും, എലിപ്പനിക്കും ഒപ്പം സംസ്‌ഥാനത്ത് ചെള്ള് പനി, തക്കാളി പനി എന്നിവ ബാധിക്കുന്നവരും ഏറെയാണ്. 52 പേർക്കാണ് ഇതിനോടകം ചെള്ള് പനി സ്‌ഥിരീകരിച്ചത്‌. ഈ മാസമാകെ 2,79,103 പേര്‍ പനിക്ക് ചികില്‍സ തേടിയതായി ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലുണ്ട്.

കൂടാതെ 60,696 പേര്‍ വയറിളക്ക രോഗങ്ങള്‍ ബാധിച്ചും സംസ്‌ഥാനത്ത് ചികിൽസ തേടിയിട്ടുണ്ട്. സാധാരണ വൈറൽ പനിയാണ് കൂടുതൽ ആളുകളെയും ബാധിച്ചിരിക്കുന്നത്. എങ്കിലും പനിയെ നിസാരമായി കാണരുതെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read also: പ്രതിപക്ഷ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE