പാട്ടും വരയുമായി കുട്ടികൾ റെഡി; കൂട്ടക്കനിയിൽ ഒരാഴ്‌ച പ്രവേശനോൽസവം

By News Desk, Malabar News
Representational Image
Ajwa Travels

കൂട്ടക്കനി: പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാൻ കാസർഗോട്ടെ കൂട്ടക്കനി ഗ്രാമത്തിലെ കുട്ടികൾ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് കാരണം കൂട്ടുകാരെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഓൺലൈനിൽ പരിപാടികൾ ഉഷാറാക്കാനുള്ള തിരക്കിലാണ് വീടുകളിൽ കുട്ടികൾ.

കൂട്ടക്കനിയിലെ പ്രവേശനോൽസവം മെയ് 26 മുതലാണ് ആരംഭിച്ചത്. പ്രവേശനോൽസവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘കൊളാഷ്’ വെർച്വൽ ക്യാംപ് ജൂൺ ഒന്ന് വരെ നടക്കുന്നുണ്ട്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതിൽ സജീവമാണ്.

രസകരമായ പ്രവർത്തനങ്ങളാണ് ക്യാംപിൽ നടക്കുന്നത്. എല്ലാ കുട്ടികളും രാവിലെ 6.30ന് എഴുന്നേറ്റ് വൈവിധ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിന്റെ ഫോട്ടോയും വീഡിയോ ക്‌ളിപ്പുകളും അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്യും. നാട്ടുപച്ച, പാട്ടും വരയും, എന്തുകൊണ്ട്, ലിറ്റിൽ സയന്റിസ്‌റ്റ്, അമ്മയോടൊപ്പം, മുറിച്ചും തറിച്ചും തുടങ്ങിയ പരിപാടികൾ നടത്തിയാണ് ക്യാംപ് സജീവമാക്കുന്നത്.

പരിസ്‌ഥിതിയെ തൊട്ടറിഞ്ഞും വീടുകളിൽ ഒരുക്കിയ ശാസ്‌ത്രലാബിലൂടെ പരീക്ഷണങ്ങൾ ചെയ്‌തും ശുചിത്വ ചലഞ്ച് ഏറ്റെടുത്തും കുടുംബാംഗങ്ങളോടൊപ്പം വൈകുന്നേരങ്ങളിലെ സർഗവേളകളിൽ പാടിയും അഭിനയിച്ചും പ്രവേശനോൽസവം ഗംഭീരമാക്കുകയാണ് കുട്ടികൾ. ഉദയൻ കുണ്ടംകുഴി, പ്രമോദ് അടുത്തില എന്നീ കലാകാരൻമാരും കുട്ടികളോട് സംവദിക്കാനെത്തിയിരുന്നു. ഒന്നാം തരത്തിൽ ചേർന്ന മുഴുവൻ കുട്ടികളും ക്യാംപിൽ പങ്കാളികളായുണ്ട്.

Also Read: സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്‌ന സവാരിയാകാം; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE