വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യമില്ല

By Desk Reporter, Malabar News
vismaya case-kiran kumar
Ajwa Travels

കൊച്ചി: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 105 ദിവസത്തിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്‌റ്റഡിയിൽ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ പ്രതിയുടെ വാദം.

വിസ്‌മയ ടിക് ടോക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് അടിമയായിരുന്നു. വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത് പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു എന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. നിലവിൽ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ പോലുമല്ലാത്ത തനിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും കിരണ്‍ കുമാർ വാദിച്ചു.

എന്നാൽ, വിസ്‌മയയെ കിരൺ നിരന്തരം പീഡിപ്പിച്ചതിനു മൊഴികളും ഡോക്യുമെന്ററി തെളിവുകളുമുണ്ടെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

സ്‌ത്രീധന പീഡനം മൂലം വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കുരുക്കായത് വാട്ട്സ്ആപ്പ് വഴി വിസ്‌മയ നടത്തിയ ചാറ്റുകളാണ്. പ്രതി കിരണ്‍ സ്‌ത്രീധനത്തിനായി നിരന്തരം വിസ്‌മയയെ പീഡിപ്പിച്ചിരുന്നു എന്നതിന്റെ സാക്ഷ്യമാണ് പോലീസ് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍. പ്രതി കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നും വിസ്‌മയ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ചാറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്‌മയയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സ്‌ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്‌മഹത്യയിലേക്ക് നയിച്ചത്.

Most Read:  ഇങ്ങനെയാണോ കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യേണ്ടത്? യുപി സർക്കാരിനോട് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE