അന്നം തരുന്നവര്‍ക്കൊപ്പം; സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് സന്നദ്ധ പ്രവര്‍ത്തകര്‍

By Staff Reporter, Malabar News
givig food to farmers
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: മരംകോച്ചുന്ന തണുപ്പിലും സിംഗു അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌ത് 20ഓളം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കുന്നു. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് കര്‍ഷകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് ഇവിടെ എത്തുന്നത്.

15 മുതല്‍ 20 വരെ ആളുകള്‍ ഇവിടെ കര്‍ഷകര്‍ക്കായി ഭക്ഷണം തയ്യാറാക്കുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവക്കായി ഓരോ തവണയും അഞ്ച് മുതല്‍ ആറ് വരെ ബക്കറ്റ് പച്ചക്കറികള്‍ പാകം ചെയ്യുന്നു. ആറ് മുതല്‍ ഏഴ് ക്വിന്റല്‍ വരെ ഗോതമ്പ് ചപ്പാത്തിക്കായി ഉപയോഗിക്കുന്നു,’ സന്നദ്ധ പ്രവര്‍ത്തകനായ ശിവ് സിംഗ് പറഞ്ഞു.

പ്രതിഷേധം നടക്കുന്ന ഇടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നിരവധിപേര്‍ രംഗത്തുണ്ട്.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള കര്‍ഷക പ്രക്ഷോഭം 32ആം ദിവസത്തിലേക്ക് കടന്നു. നവംബര്‍ 28ന് ആരംഭിച്ച ഗാസിപൂര്‍ അതിര്‍ത്തിയിലെ പ്രതിഷേധം ഇന്ന് 30ആം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരുമായുള്ള കര്‍ഷക നേതാക്കളുടെ കൂടിക്കാഴ്‌ച നാളെ നടക്കും. യാതൊരു വിധ വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. നേരത്തെ കേന്ദ്രം കര്‍ഷക യൂണിയനുകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും ഫലം ഉണ്ടായിരുന്നില്ല. കര്‍ഷകര്‍ സമരം കൂടുതല്‍ ക്‌ത സാഹചരത്തില്‍ നാളത്തെ ചര്‍ച്ച നിര്‍ണയകമാകും.

National News: കര്‍ഷകര്‍ ദൈവത്തിന്റെ അവതാരങ്ങള്‍, ബിജെപി അവരെ കോപാകുലരാക്കരുത്; സമാജ്‌വാദി പാര്‍ട്ടി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE