തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് കോവിഡ് സ്‌ഥിരീകരിച്ചു. വിദഗ്‌ധ പരിചരണത്തിനായി വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വിഎസിന് കോവിഡ് സ്‌ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതുകൊണ്ടാണ് വിദഗ്‌ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതെയും കഴിയുകയായിരുന്നു വിഎസ്. എന്നാൽ വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വിഎസിനും രോഗം സ്‌ഥിരീകരിച്ചത്. വിഎസിന്റെ മകൻ വിഎ അരുൺ കുമാർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്
സുഖവിവരം അന്വേഷിച്ച് നിരവധിപ്പേർ വിളിക്കുന്നുണ്ടെന്നും സ്‌നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
Most Read: അബുദാബി സ്‌ഫോടനം; കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശികൾ