പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാവിക സേനാസംഘവും രക്ഷാ പ്രവര്‍ത്തനത്തിനായി സ്‌ഥലത്തെത്തിയിട്ടുണ്ട്.
കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെ ആയിരുന്നു കാണാതായത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് തമിഴ്‌നാട് ഭാഗത്ത് നിന്നും രണ്ട് ബൈക്കുകളിലാണ് ഇവർ ഡാമിൽ എത്തിയത്. ഡാമിലെ തമിഴ്‌നാട് പിച്ചെന്നൂര്‍ ഭാഗത്താണ് കുളിക്കാനിറങ്ങിയത്. തുടർന്ന് മൂന്നുപേർ അപകടത്തിൽ പെടുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവിംഗ് സംഘവുമെത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെ പുന:രാരംഭിച്ച തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്.
National News: കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം ഇന്ന്