പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്‌റ്റിലായത്. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ പോലീസ് കസ്‌റ്റഡിയിൽ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുടെ അശ്‌ളീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ സൈബര്‍ ഡോമും ഇന്റര്‍പോളും പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ ‘പി’ ഹണ്ടിലാണ് റിട്ട. എസ്‌ഐയും പിടിയിലാകുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 59 ഇടങ്ങളിലായി പോലീസ് പരിശോധന നടത്തിയിരുന്നു. ഇതില്‍ 25 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തു. 10 ലാപ്‌ടോപ്പും 10 മൊബൈല്‍ ഫോണും നാല് നെറ്റ് സെറ്ററുകളും പിടികൂടി. സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
രാവിലെ ഏഴുമുതല്‍ തുടങ്ങിയ പരിശോധന രാത്രിവരെ നീണ്ടു. പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിദഗ്‌ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ലാപ്‌ടോപ്, മൊബൈല്‍ എന്നിവയില്‍ നിന്ന് പ്രതികള്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തിരുന്നു. ഇത് കണ്ടെടുക്കാനാണ് ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. സ്‌ഥിരമായി ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങള്‍ തിരയുന്നവരുടെ ഐപി അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ ഇന്റര്‍പോളും പോലീസിന് നൽകാറുണ്ട്.
Most Read: പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളായി പീഡിപ്പിച്ചു; പിതാവ് അറസ്‌റ്റിൽ