വയനാട്ടിലെ ലഹരിമരുന്ന് പാർട്ടി; അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്

By Trainee Reporter, Malabar News
drug party in wayanad
Ajwa Travels

വയനാട്: ലഹരിപ്പാർട്ടി നടത്തിയതിന് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ഉൾപ്പെടുന്ന 16 അംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ഗുണ്ടാ നേതാക്കളിലേക്ക്. റിസോർട്ടിൽ എത്തിയ ലഹരിമരുന്നിന്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. പോലീസ് റെയ്‌ഡിനിടെ ഓടിരക്ഷപെട്ടവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് പാർട്ടിക്ക് പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവൻ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുക്കാനായി വയനാട്ടിലേക്ക് എത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും, പിടിയിലായ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും. അതേസമയം, കേരളത്തിൽ സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളിൽ പിടിയിലായവർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും.

ഗോവയിലെ ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാർഷികം ആഘോഷിക്കാനാണ് ടിപി വധക്കേസ് പ്രതി കിർമാണി മനോജും സംഘവും റിസോർട്ടിൽ ഒത്തുകൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. ലഹരിമരുന്ന് പാർട്ടിയുടെ പശ്‌ചാത്തലത്തിൽ ജില്ലയിൽ രാത്രികാല പട്രോളിങ് കർശനമാക്കാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം.

Most Read: കെ സുധാകരന്റെയും വിഡി സതീശന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണം; ഇന്റലിജൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE