തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നീതിപൂർണമായ വിചാരണ ഉറപ്പാക്കണമെന്നും, തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഡബ്ള്യുസിസി. കേസുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഡബ്ള്യുസിസിയും കത്തയച്ചത്.
മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ളിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം കേസിൽ വിചാരണ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി ഇന്ന് കോടതി പരിഗണിക്കും. കേസിൽ അന്തിമ കുറ്റപത്രം നൽകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Read also: കർണാടകയിൽ കോവിഡ് മൂന്നാം തരംഗം; കർശന നിയന്ത്രണത്തിന് ശുപാർശ