പാലക്കാട്: വാരാന്ത്യ ലോക്ക്‌ഡൗൺ ആയ ഇന്നലെ വാളയാർ ചെക്ക്‌പോസ്‌റ്റിൽ പോലീസ് കർശന പരിശോധന നടത്തി. തമിഴ്‌നാട്ടിലും വാരാന്ത്യ അടച്ചിടൽ ഉള്ളതിനാൽ അതിർത്തി വഴിയെത്തുന്ന യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. വിവാഹം, മരണം, ആശുപത്രി ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തിയവരെ രേഖകൾ പരിശോധിച്ച ശേഷം കടത്തിവിട്ടു.
ഇരു സംസ്‌ഥാനങ്ങളിലും നിയന്ത്രണം ഉള്ളതിനാൽ ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് വാളയാർ എസ്‌ഐ ആർ രാജേഷ് പറഞ്ഞു. ആംബുലൻസ്, ആശുപത്രി, വിവാഹം, ചരക്കുവാഹനങ്ങൾ എന്നിവയെ പരിശോധന കൂടാതെ കടത്തിവിട്ടു. അതേസമയം, മതിയായ കാരണങ്ങൾ ഇല്ലാതെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നെത്തിയ പത്ത് വാഹനം അതിർത്തിയിൽ തടഞ്ഞു.
ചാവടി പാലത്തിന് സമീപം തമിഴ്‌നാട് അധികൃതരും പരിശോധന നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ വാരാന്ത്യ അടച്ചിടൽ ലംഘിച്ചെത്തിയ ആറ് വാഹനം തമിഴ്‌നാട് പോലീസ് ചാവടിയിൽ തടഞ്ഞ് മടക്കിയയച്ചു. ആവശ്യമായ രേഖകൾ ഇല്ലാതെ വിനോദയാത്രക്കായി കർണാടകയിൽ നിന്നെത്തിയ സംഘത്തെയാണ് മടക്കി അയച്ചത്.
Most Read: ‘കേന്ദ്ര ആഭ്യന്തരമന്ത്രി’ അമിത്ഷാ കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി ഇന്നും തുറന്ന വേദിയിൽ