എറണാകുളം : പാലാരിവട്ടം പാലത്തിൽ ഇന്ന് ഭാരപരിശോധന നടത്തും. പുതുക്കി പണിത പാലത്തിൽ ഇന്ന് 24 മണിക്കൂറോളം ഭാരം കയറ്റിയ വാഹനങ്ങൾ നിർത്തിയിട്ടാണ് ഭാരപരിശോധന നടത്തുന്നത്. പാലത്തിന്റെ 98 ശതമാനം പണികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി 40 ശതമാനത്തോളം ടാറിംഗും, പെയിന്റിംഗ് പണികളും മാത്രമാണ് ബാക്കിയുള്ളത്.
പാലം തകർന്നതിന്റെ ഭാഗമായി 2020 സെപ്റ്റംബർ 28ആം തീയതിയാണ് പാലം പുതുക്കി പണിയാൻ ആരംഭിച്ചത്. ശേഷം കഴിഞ്ഞ 160 ദിവസം കൊണ്ടാണ് പാലത്തിന്റെ പണികൾ മുഴുവൻ പൂർത്തിയാക്കിയത്. ഡിഎംആര്‍സി യുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പണികൾ പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള പണികൾ കൂടി പൂർത്തിയാക്കിയ ശേഷം മാർച്ച് 2ന് മുൻപായി പാലം സർക്കാരിന് കൈമാറും. ശേഷം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഉൽഘാടനം ഇല്ലാതെ പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.
Read also : കർഷക പ്രക്ഷോഭം; കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ