ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു വെള്ളി സ്വന്തമാക്കിയാണ് ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ അഭിമാന നേട്ടം.
മൽസരത്തിൽ നടത്തിയ നാല് ശ്രമങ്ങളും വിജയകരമായി പൂർത്തിയാക്കിയ ചാനു മൊത്തം 202 കിലോഗ്രാം (സ്‌നാച്ചിൽ 87 കിലോഗ്രാം, ക്ളീൻ ആന്റ് ജെർക്ക് 115 കിലോ) ഉയർത്തി.
ചൈനയുടെ സിഹുയി ഹൂവിനാണ് സ്വർണം. മൊത്തം 210 കിലോഗ്രാം ഉയർത്തി ഒളിമ്പിക് റെക്കോർഡ് സൃഷ്‌ടിച്ചുകൊണ്ടാണ് ചൈനീസ് താരം സ്വർണം സ്വന്തമാക്കിയത്. ഇന്തോനേഷ്യയുടെ വിൻഡി കാന്റിക ഐസ വെങ്കലം നേടി.
2000ൽ സിഡ്‌നി ഗെയിംസിൽ കർണം മല്ലേശ്വരി വെങ്കലം നേടിയ ശേഷം ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വെയ്റ്റ് ലിഫ്റ്ററാണ് ചാനു. 69 കിലോഗ്രാം വിഭാഗത്തിൽ ആയിരുന്നു കർണം മല്ലേശ്വരിയുടെ നേട്ടം.
മണിപ്പൂരിൽ ജനിച്ച ചാനു 87 കിലോഗ്രാം ഭാരോദ്വഹനം അനായാസം പൂർത്തിയാക്കിയെങ്കിലും അവസാന ശ്രമത്തിൽ 89 കിലോഗ്രാം ഉയർത്തുന്നതിൽ പരാജയപ്പെട്ടു.
Most Read: പെഗാസസ് സോഫ്‌റ്റ്‌വെയർ വാങ്ങിയത് ദേശീയ സുരക്ഷാ ഫണ്ട് ഉപയോഗിച്ച്; പ്രശാന്ത് ഭൂഷൺ