കൽപറ്റ: വയനാട് മെഡിക്കൽ കോളേജ് എന്ന സ്വപ്‌നം എൽഡിഎഫും യുഡിഎഫും ചേർന്ന് അട്ടിമറിച്ചുവെന്ന് ബിജെപി ആരോപണം. മെഡിക്കൽ കോളേജ് എവിടെ എന്ന ചോദ്യവുമായി ബിജെപി കൽപറ്റ നിയോജക മണ്ഡലം സികെ ശശീന്ദ്രൻ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് സജി ശങ്കർ മാർച്ച് ഉൽഘാടനം ചെയ്‌തു.
സംസ്‌ഥാന ബജറ്റിൽ വയനാട് മെഡിക്കൽ കോളേജിന് വേണ്ടി പ്രഖ്യാപിച്ച 300 കോടി നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് കയറാനുള്ള ഫണ്ടാക്കി സിപിഎം മാറ്റും. മെഡിക്കൽ കോളേജിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപ സിപിഎം കമ്മീഷനായി വാങ്ങിയെന്നും ബിജെപി ആരോപിച്ചു.
അതുകൊണ്ടാണ് മെഡിക്കൽ കോളേജിന്റെ നിർമാണത്തെ കുറിച്ചോ എവിടെയാണ് നിർമിക്കുന്നതെന്നോ പരാമർശിക്കാത്തത്. വരുംദിവസങ്ങളിൽ ജില്ലയിൽ ബഹുജന പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് സജി ശങ്കർ പറഞ്ഞു.
Also Read: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് തന്നെ മൽസരിക്കും; റോഷി അഗസ്‌റ്റിന്‍