ജനീവ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും ലോക ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഇനിയും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ലോക ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്ള്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.
ലോക ജനസംഖ്യയുടെ 53 ശതമാനം വരുന്ന, ഉയർന്ന അല്ലെങ്കിൽ ഇടത്തരം സമ്പദ് വ്യവസ്‌ഥയുളള രാജ്യങ്ങൾക്ക് ഇതുവരെ ഉൽപാദിപ്പിച്ച വാക്‌സിന്റെ 83 ശതമാനം ലഭിച്ചു. എന്നാൽ, ജനസംഖ്യയുടെ 47 ശതമാനം വരുന്ന, താഴ്‌ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ഇതുവരെ ലഭിച്ചത് വെറും 17 ശതമാനം മാത്രം വാക്‌സിനാണ്, ടെഡ്രോസ് അദാനം പറഞ്ഞു.
വൈറസ് വകഭേദങ്ങൾക്കും ഭാവിയിലെ അത്യാഹിതങ്ങൾക്കും എതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യ രംഗം ശാക്‌തീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ ലഭ്യതയിലെ അസമത്വം സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read also: വലിയ സ്‍ക്രീനിൽ രാമായണവും മഹാഭാരതവും; മന്ത്രങ്ങൾ കേൾക്കാനും സൗകര്യമൊരുക്കി ക്വാറന്റെയ്ൻ കേന്ദ്രം