തിരുവനന്തപുരം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴയിലും ശക്‌തമായ കാറ്റിലും വ്യാപക നാശനഷ്‌ടം. നെടുമങ്ങാട് ചുള്ളിമാനൂരിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം വീണു. ഒരു കാറിനും രണ്ടു ബൈക്കിനും കേടുപാടുകൾ പറ്റി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. ആളപായമില്ല. മരം വീണ് വൈദ്യുതലൈൻ പൊട്ടുകയും രണ്ടു പോസ്‌റ്റുകൾ തകരുകയും ചെയ്‌തു.
നെടുമങ്ങാട് ഫയർഫോഴ്‌സും കെഎസ്ഇബി ഉദ്യോഗസ്‌ഥരും എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചു. ഉച്ചയോടെ ആരംഭിച്ച മഴയും കാറ്റും ഇപ്പോഴും തുടരുകയാണ്. അതേസമയം, സംസ്‌ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കൂടാതെ, 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്‌തമായ കാറ്റിനും ഏപ്രിൽ 11 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത ഉണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Most Read: പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം; രൂക്ഷ വിമർശനവുമായി രാഷ്‌ട്രീയ നേതാക്കൾ