തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തിയത്. 429ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ അടപ്പിച്ചു.
21 സ്‌ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. 52 കടകൾക്ക് നിലവാരം മെച്ചപ്പെടുത്താൻ ആവശ്യപ്പെട്ടാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. തലസ്‌ഥാനത്ത് വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിച്ചു. 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കി. മലപ്പുറത്ത് 8 ഹോട്ടലുകളുടെ ലൈൻസ് റദ്ദാക്കി.
തൃശൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം രണ്ടു സ്‌ക്വാഡുകളായി തിരിഞ്ഞു 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. തൃശൂർ നഗര പ്രദേശത്തിനൊപ്പം പുതുക്കാട്, നാട്ടിക എന്നിവിടങ്ങളിലായി 21 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്‌ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്‌റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം നൽകി. അതിന് ശേഷമാവും പിഴ തുക തീരുമാനിക്കുക.
Most Read: ഇത് ചരിത്രവിജയം; വരദരാജ പെരുമാൾ ക്ഷേത്ര പ്രവേശനം നേടി ദളിത് വിഭാഗം