മുത്തപ്പൻ പുഴയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം

By Team Member, Malabar News
wild elephant
Representational image
Ajwa Travels

തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴ കളരിക്കൽ പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. ഈ പ്രദേശത്തെ കൃഷിത്തോട്ടങ്ങളിൽ രാത്രി സമയത്ത് എത്തിയാണ് വാഴ, കമുക്, തെങ്ങ് തുടങ്ങി നിരവധി കൃഷികൾ കാട്ടാന നശിപ്പിച്ചത്.

അരീക്കൽ ജോയി, ലില്ലി പാലക്കൽ, ലൂസി മാണി ചെമ്പരത്തിക്കൽ, അഗസ്‌റ്റിൻ കുരീക്കാട്ടിൽ, ലൂയിസ് മുണ്ടത്താത്ത്, ജോർജ് കുരീക്കാട്ടിൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കിയത്. നിലവിൽ കാട്ടാന വനത്തിലേക്ക് മടങ്ങി പോകാതെ പുഴക്ക് അക്കരെയുള്ള വനത്തിന് സമീപത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

കാട്ടാന വനത്തിലേക്ക് മടങ്ങി പോകാത്ത സാഹചര്യത്തിൽ ഇനിയും കൃഷിയിടങ്ങളിൽ പ്രവേശിച്ച് വലിയ രീതിയിലുള്ള നാശനഷ്‌ടം ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടെന്ന് കർഷകർ വ്യക്‌തമാക്കുന്നു. ഇക്കാര്യം വനപാലകരെ അറിയിച്ചെങ്കിലും ആനയെ തിരികെ വനത്തിലേക്ക് കടത്തി വിടാനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കർഷകർ ആരോപണം ഉന്നയിക്കുന്നുണ്ട്.

Read also : അനധികൃത സ്വത്ത് സമ്പാദനം; കെഎം ഷാജിക്ക് എതിരായ കേസ് പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE