തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴ കളരിക്കൽ പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. ഈ പ്രദേശത്തെ കൃഷിത്തോട്ടങ്ങളിൽ രാത്രി സമയത്ത് എത്തിയാണ് വാഴ, കമുക്, തെങ്ങ് തുടങ്ങി നിരവധി കൃഷികൾ കാട്ടാന നശിപ്പിച്ചത്.
അരീക്കൽ ജോയി, ലില്ലി പാലക്കൽ, ലൂസി മാണി ചെമ്പരത്തിക്കൽ, അഗസ്‌റ്റിൻ കുരീക്കാട്ടിൽ, ലൂയിസ് മുണ്ടത്താത്ത്, ജോർജ് കുരീക്കാട്ടിൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന വ്യാപക കൃഷിനാശം ഉണ്ടാക്കിയത്. നിലവിൽ കാട്ടാന വനത്തിലേക്ക് മടങ്ങി പോകാതെ പുഴക്ക് അക്കരെയുള്ള വനത്തിന് സമീപത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
കാട്ടാന വനത്തിലേക്ക് മടങ്ങി പോകാത്ത സാഹചര്യത്തിൽ ഇനിയും കൃഷിയിടങ്ങളിൽ പ്രവേശിച്ച് വലിയ രീതിയിലുള്ള നാശനഷ്‌ടം ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടെന്ന് കർഷകർ വ്യക്‌തമാക്കുന്നു. ഇക്കാര്യം വനപാലകരെ അറിയിച്ചെങ്കിലും ആനയെ തിരികെ വനത്തിലേക്ക് കടത്തി വിടാനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കർഷകർ ആരോപണം ഉന്നയിക്കുന്നുണ്ട്.
Read also : അനധികൃത സ്വത്ത് സമ്പാദനം; കെഎം ഷാജിക്ക് എതിരായ കേസ് പരിഗണിക്കുന്നത് മാറ്റി