കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം

By News Desk, Malabar News
wild elephant
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. അഞ്ച് കാട്ടാനകളാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവ കൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.

എടക്കോട് വനമേഖലയിൽ നിന്നാണ് ഇവ ജനവാസ മേഖലകളിലെത്തുന്നത്. ഏതാനും ദിവസങ്ങളായി രണ്ട് ആനകൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കാട്ടാനകളുടെ എണ്ണം അഞ്ചായി. രാത്രിയിൽ മാത്രം എത്തിയിരുന്നവ ഇപ്പോൾ പകലുമെത്തി മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിക്കുകയാണ്.

റബർ, വാഴ, കവുങ്ങ് കൃഷികൾ വ്യാപകമായി ഇവ നശിപ്പിക്കുന്നുണ്ട്. കാട്ടാന ശല്യത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എടക്കോട് വനം ഡെപ്യൂട്ടി റേഞ്ചർക്ക് പരാതി നൽകിയിട്ടുണ്ട്.

Also Read: കേരളത്തിന് പുതിയ റെയിൽവേ സോണില്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE