തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

By Trainee Reporter, Malabar News
elephent attack
Representational Image
Ajwa Travels

വയനാട്: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. വയനാട് തിരുനെല്ലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന അക്രമിക്കാതെ പിൻവാങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. വന്യമൃഗ രൂക്ഷമായ തിരുനെല്ലിയിലാണ് സംഭവം.

നാഗമലയിൽ നിന്ന് ആർക്കൊല്ലിയിലേക്കുള്ള യാത്രക്കിടെ ജനവാസ മേഖലയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.  അപ്പപ്പാറ സ്വദേശി സുധീഷും അയൽക്കാരായ സ്‌ത്രീകളും കുട്ടികളുമാണ് രക്ഷപ്പെട്ടത്. ഇവരുടെ അവസരോചിത ഇടപെടലും അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. രണ്ടു തവണയാണ് ആന ആക്രമിക്കാൻ എത്തിയത്. നിലവിളിക്കാതെയും ആനയെ പ്രകോപിപ്പിക്കാതെയും സംയമനം പാലിച്ചതോടെയാണ് ആന പിൻമാറിയത്.

Most Read: ജൻമനാട്ടിലെ ചടങ്ങിനിടെ നിതീഷ് കുമാറിന് നേരെ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE