പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂർ ജനവാസ മേഖലയിലാണ് പെട്ടിക്കൽ കൊമ്പൻ ഇറങ്ങിയത്. ഷോളയൂർ ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം രാവിലെ ആറ് മണിക്കാണ് പെട്ടിക്കൽ കൊമ്പനെത്തിയത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് കൊമ്പനെ നാടുകടത്തി. അതേസമയം, അഗളിയിൽ കൂട്ടംതെറ്റി ഒറ്റപ്പെട്ട കുട്ടിയാനയെ കൂട്ടാൻ നാലാം ദിവസവും അമ്മയാന വന്നില്ല.
ഷെൽട്ടറിൽ നിന്ന് കൃഷ്‌ണവനത്തിലെ ബൊമ്മിയാംപടിയിലെ കാട്ടിലേക്ക് കുട്ടിയാനയെ മാറ്റിയിരിക്കുകയാണ്. കാടിനകത്ത് വനംവകുപ്പിന്റെ ക്യാമ്പ് സ്‌റ്റേഷനു സമീപത്തേക്കാണ് കുട്ടിയാനയെ മാറ്റിയത്. ഇന്നലെ രാത്രി കൂടിന് സമീപം തള്ളയാന എത്തിയെങ്കിലും കുട്ടിയാനയെ കൊണ്ടുപോയില്ല. കുട്ടിയാനയെ അമ്മയാന ഇനി കൂടെ കൂട്ടാൻ സാധ്യത വളരെ കുറവാണെന്നാണ് വനംവകുപ്പ് റേഞ്ച് ഓഫീസർ സി സുമേഷ് വ്യക്‌തമാക്കി.
Most Read: സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം സജീവമാകും; വ്യാപക മഴക്ക് സാധ്യത