അട്ടപ്പാടി ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി; നാട്ടുകാർ കാടുകയറ്റി

By Trainee Reporter, Malabar News
elephent attack
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങി. ഷോളയൂർ ജനവാസ മേഖലയിലാണ് പെട്ടിക്കൽ കൊമ്പൻ ഇറങ്ങിയത്. ഷോളയൂർ ചാവടിയൂരിൽ രങ്കന്റെ വീടിന് സമീപം രാവിലെ ആറ് മണിക്കാണ് പെട്ടിക്കൽ കൊമ്പനെത്തിയത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് കൊമ്പനെ നാടുകടത്തി. അതേസമയം, അഗളിയിൽ കൂട്ടംതെറ്റി ഒറ്റപ്പെട്ട കുട്ടിയാനയെ കൂട്ടാൻ നാലാം ദിവസവും അമ്മയാന വന്നില്ല.

ഷെൽട്ടറിൽ നിന്ന് കൃഷ്‌ണവനത്തിലെ ബൊമ്മിയാംപടിയിലെ കാട്ടിലേക്ക് കുട്ടിയാനയെ മാറ്റിയിരിക്കുകയാണ്. കാടിനകത്ത് വനംവകുപ്പിന്റെ ക്യാമ്പ് സ്‌റ്റേഷനു സമീപത്തേക്കാണ് കുട്ടിയാനയെ മാറ്റിയത്. ഇന്നലെ രാത്രി കൂടിന് സമീപം തള്ളയാന എത്തിയെങ്കിലും കുട്ടിയാനയെ കൊണ്ടുപോയില്ല. കുട്ടിയാനയെ അമ്മയാന ഇനി കൂടെ കൂട്ടാൻ സാധ്യത വളരെ കുറവാണെന്നാണ് വനംവകുപ്പ് റേഞ്ച് ഓഫീസർ സി സുമേഷ് വ്യക്‌തമാക്കി.

Most Read: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ കാലവർഷം സജീവമാകും; വ്യാപക മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE