വന്യമൃഗ ശല്യം; 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തിൽ അഡൂർ മൂച്ചാംതുള്ളിയിൽ നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയിൽ നിന്ന് ഏഴ് കുടുംബങ്ങളെയുമാണ് മാറ്റിപ്പാർപ്പിക്കുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ സുരക്ഷിതരായ സ്‌ഥലത്തേക്ക്‌ മാറ്റിപാർപ്പിക്കാൻ തീരുമാനമായത്. അർഹമായ നഷ്‌ടപരിഹാരം നൽകിയാണ് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയെന്ന് സിഎച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.

നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നതിന് റീ ബിൽഡ് കേരള പ്രോജക്‌ടിലും കിഫ്‌ബി പദ്ധതിയിലും സർക്കാർ അനുമതി നൽകിയിരുന്നു. പദ്ധതിക്ക് സംസ്‌ഥാന ലെവൽ എംപവേർഡ് കമ്മിറ്റിയിൽ അനുമതി ലഭിച്ചതായി വനംമന്ത്രി രേഖാമൂലം അറിയിച്ചതായും എംഎൽഎ പറഞ്ഞു.

Read Also: ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE