കാസർഗോഡ്: വനാതിർത്തിയിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുന്നത്. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തിൽ അഡൂർ മൂച്ചാംതുള്ളിയിൽ നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയിൽ നിന്ന് ഏഴ് കുടുംബങ്ങളെയുമാണ് മാറ്റിപ്പാർപ്പിക്കുന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ സുരക്ഷിതരായ സ്‌ഥലത്തേക്ക് മാറ്റിപാർപ്പിക്കാൻ തീരുമാനമായത്. അർഹമായ നഷ്‌ടപരിഹാരം നൽകിയാണ് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയെന്ന് സിഎച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു.
നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്നതിന് റീ ബിൽഡ് കേരള പ്രോജക്‌ടിലും കിഫ്‌ബി പദ്ധതിയിലും സർക്കാർ അനുമതി നൽകിയിരുന്നു. പദ്ധതിക്ക് സംസ്‌ഥാന ലെവൽ എംപവേർഡ് കമ്മിറ്റിയിൽ അനുമതി ലഭിച്ചതായി വനംമന്ത്രി രേഖാമൂലം അറിയിച്ചതായും എംഎൽഎ പറഞ്ഞു.
Read Also: ഇരിട്ടിവഴി കടത്താൻ ശ്രമിച്ച വൻ പാൻ ഉൽപന്ന ശേഖരം പിടികൂടി