പഞ്ചാബിനായി എന്ത് ത്യാഗവും സഹിക്കും; നിലപാടിലുറച്ച് സിദ്ദു

By News Desk, Malabar News
Ajwa Travels

ഛണ്ഡീഗഢ്: അവസാന ശ്വാസം വരെ സത്യത്തിനായി പോരാട്ടം തുടരുമെന്ന് നവജ്യോത്‌ സിങ് സിദ്ദു. പഞ്ചാബിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നും ആരോടും വ്യക്‌തിപരമായ വൈരാഗ്യമില്ലെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം രാജിവെച്ചതിന് ശേഷം ഇതാദ്യമായാണ് സിദ്ദു പരസ്യമായി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബിന് തന്നെയാണ് മുൻഗണന, ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലെന്നും സിദ്ദു പ്രതികരിച്ചു.

കളങ്കിതരായ നേതാക്കളെ പിന്തുണക്കാനാകില്ലെന്നും സിദ്ദു തുറന്നടിച്ചു. മന്ത്രിസഭാ പുനഃസംഘടനയിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു പിസിസി അധ്യക്ഷ സ്‌ഥാനം സിദ്ദു രാജിവെച്ചത്. ഹൈക്കമാൻഡിനെ നിരാശപ്പെടുത്താനുള്ള നീക്കമല്ല തന്റേതെന്നും അദ്ദേഹം വ്യക്‌തമാക്കി.

എന്നാൽ, സിദ്ദുവിന്റെ രാജിയിൽ നിലപാട് കടുപ്പിക്കുകയാണ് ഹൈക്കമാൻഡ്. സിദ്ദുവിനോട് വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്‌തമാക്കി. അനവസരത്തിലുള്ള രാജിയിൽ കടുത്ത അമർഷത്തിലാണ് ദേശീയ നേതൃത്വം. പ്രശ്‌നം സംസ്‌ഥാനത്ത് തന്നെ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജി പിൻവലിക്കാൻ സിദ്ദുവിനൊപ്പമുള്ള നേതാക്കളും ശ്രമം തുടങ്ങി.

അതേസമയം, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് പഞ്ചാബിലെത്തും. മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് ഉൾപ്പടെ വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

Also Read: ഡെൽഹി കോടതി വെടിവെപ്പ്; സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE