ബ്രസീലിയ: കോവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൽസോനാരോ. “ഞാൻ നിങ്ങളോട് പറയുന്നു, ഞാൻ അത് (കോവിഡ് വാക്‌സിൻ) എടുക്കാൻ പോകുന്നില്ല, അത് എന്റെ അവകാശമാണ്”, ബോൽ സൊനാരോ പറഞ്ഞു.
മുൻപും കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി വിവാദ പ്രസ്‌താവനകൾ ബ്രസീലിയൻ പ്രസിഡണ്ട് നടത്തിയിട്ടുണ്ട്. കോവിഡിനെ ഒരു ചെറിയ പനിയോട് താരതമ്യപ്പെടുത്തിയ അദ്ദേഹം, ബ്രസീലുകാരുടെ രോഗപ്രതിരോധ ശേഷി വളരെ ശക്‌തമാണെന്നും അവരെ ഒന്നിനും പിടികൂടാനാകില്ലെന്നും വാദിച്ചിരുന്നു.
ബ്രസീലുകാരോട് വാക്‌സിനെടുക്കാൻ തന്റെ ഭരണകൂടം ആവശ്യപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തി. കോവിഡ് രോഗ വ്യാപനം തടയാൻ മുഖാവരണങ്ങൾക്ക് കഴിയുമെന്നതിന് തെളിവുകളില്ലെന്നും അദ്ദേഹം വാദിച്ചു. കൊറോണ വാക്‌സിൻ ബ്രസീലുകാർക്ക് ആവശ്യമില്ലെന്ന് ബോൽസോനാരോ നേരത്തെയും പറഞ്ഞിരുന്നു. തന്റെ നായക്ക് മാത്രമാണ് പ്രതിരോധ കുത്തിവെപ്പ് ആവശ്യമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
ആകെ കോവിഡ് മരണങ്ങളിൽ ലോകത്ത് രണ്ടാമതാണ് ബ്രസീലിന്റെ സ്‌ഥാനം. ജൂലായിൽ ബോൽസോനാരോക്കും കോവിഡ് ബാധിച്ചിരുന്നു.
Read also: പുതിയ പരീക്ഷണം നടത്താൻ ഓക്‌സ്‌ഫോർഡ് വാക്‌സിൻ