മലപ്പുറം: മുസ്‌ലിം ലീഗിനെ എല്ലാതലത്തിലും നവീകരിക്കുമെന്ന് മുതിർന്ന നേതാവ് ഇടി മുഹമ്മദ് ബഷീര്‍. എങ്ങനെ നവീകരിക്കുമെന്ന ചര്‍ച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന കമ്മിറ്റി ഭാരവാഹി പട്ടികയില്‍ വനിത പ്രാതിനിധ്യം ഇല്ലാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.
ഭാവിയില്‍ എല്ലാ മേഖലയിലും 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. ഇപ്പോഴത്തെ നടപടികള്‍ ഒരു വര്‍ഷം മുന്‍പ് ആരംഭിച്ചതാണ്. അതുകൊണ്ടാണ് ഈ കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഇല്ലാതായിപ്പോയത്. മറ്റു ചിലരെ ഒഴിവാക്കിയതിലുള്ള വിമര്‍ശനത്തില്‍ കാര്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
തിരുവനന്തപുരം പേരൂര്‍ക്കടവില്‍ കുട്ടിയെ യുവതിയില്‍ നിന്നും വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവത്തില്‍ സിപിഎമ്മിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സിപിഎമ്മിന്റേത് പ്രാകൃത സമീപനമാണെന്നും അമ്മയുടെ ദുഃഖമല്ല, പാര്‍ട്ടിയെ സമീപിക്കലാണ് സിപിഎമ്മിന് പ്രധാനമെന്നും ഇടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
Read Also: പോക്‌സോ കേസ്; മോൻസന്റെ പേഴ്‌സണൽ മേക്കപ്പ് മാൻ അറസ്‌റ്റിൽ