എറണാകുളത്തും മരംമുറി; നേര്യമംഗലം റെയ്ഞ്ചിൽ കടത്തിയത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ

By News Desk, Malabar News
MalabarNews_wood smuggling
Representational Image
Ajwa Travels

കൊച്ചി: മുട്ടിൽ മോഡൽ വനം കൊള്ള എറണാകുളത്തും കണ്ടെത്തി. നേര്യമംഗലം ഫോറസ്‌റ്റ് റെയ്ഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തി. മൂന്നാർ ഫോറസ്‌റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ് അനുവദിച്ചത്. റവന്യൂ വകുപ്പിന്റെ കടുത്ത സമ്മർദ്ദങ്ങളെ തുടർന്നാണ് മരം മുറിക്കാനുള്ള പാസ് മിക്കയിടങ്ങളിലും നൽകിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കുന്നു.

കോടികളുടെ മരതടികളാണ് എറണാകുളം- ഇടുക്കി ജില്ലകളുമായി അതിർത്തി പങ്കിടുന്ന നേര്യമംഗലത്തും വിവാദ ഉത്തരവി‍ന്റെ മറവിൽ മുറിച്ച് കടത്തിയത്. പെരിയാറിന്റെ തീരങ്ങളിലായി ഇടുക്കി മലനിരകളോട് ചേർന്ന് കിടക്കുന്ന നേര്യമംഗലം വനമേഖലയില്‍ നിന്ന് വനം മാഫിയ സംഘം മാസങ്ങൾക്കുള്ളിൽ മുറിച്ച് കടത്തിയത് നാനൂറിലേറെ മരങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. തേക്ക് തടികളാണ് കൂടുതലും.

ഇഞ്ചത്തൊട്ടി, നീണ്ട പാറ, ഉരുളൻ തണ്ണി തുടങ്ങിയ മേഖലകളിൽ നിന്നായി 250 മീറ്റർ ക്യൂബ് തേക്കിൻ തടികളാണ് മുറിച്ച് കടത്തിയത്. തട്ടേക്കാട് ഫോറസ്‌റ്റ് ഡിവിഷനിൽ 20 പാസുകളാണ് അനുവദിച്ചത്. കർഷകരുടേത് അടക്കമുള്ള 35 മീറ്റർ ക്യൂബ് വരുന്ന എൺപതോളം തേക്ക് മരങ്ങൾ മുറിച്ചതായി കണ്ടെത്തി.

സംഭവത്തിൽ വിവിധ മേഖലകൾ തിരിച്ച് വനം വകുപ്പ് കേസെടുത്തു വരികയാണ്. നേര്യമംഗലത്തേ അടക്കമുള്ള വനംകൊള്ള പുറത്ത് വരാതിരിക്കാനാണ് എറണാകുളത്തിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഫ്ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ മാറ്റാനുള്ള ശ്രമങ്ങൾ നടന്നതെന്നും ആക്ഷേപമുണ്ട്.

Must Read: ലക്ഷദ്വീപിൽ പ്രതിഷേധം തുടരുന്നു; നാളെ കരിദിനം ആചരിക്കും

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE