വാഷിംഗ്ടണ്‍ ഡിസി: 9.9 കോടിയും പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട് കുതിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 99,213,725 പേര്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 491,101 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ട കണക്ക് പ്രകാരം 12,106 പേര്‍ക്ക് ഒരു ദിവസത്തിനിടെ കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്‌ടമായി.
അതേസമയം ഇതുവരെ ലോകത്താകമാനം 71,247,618 പേര്‍ രോഗമുക്‌തി നേടുകയും 2,127,032 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവക്ക് പിന്നാലെ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സികോ, പോളണ്ട്, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഉക്രേൻ, പെറു, നെതര്‍ലന്‍ഡ്‌സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങള്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്‍പ്പെടുന്നു.
ഈ രാജ്യങ്ങളില്‍ 18ലും കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. 25,838,662 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് വിവിധ ഇടങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 111,204 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Read Also: കർഷകരുടെ ട്രാക്‌ടർ റാലി; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡെൽഹി പോലീസ്