കോഴിക്കോട്: കേരളത്തിലെ പ്രതിപക്ഷം കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് എഴുത്തുകാരൻ ആനന്ദ്. അങ്ങനെ ചെയ്‌തിരുന്നു എങ്കിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ശബരിമലയാണെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്.
‘ഫാസിസത്തെ പ്രതിരോധിക്കുന്നതിനു മുമ്പ് എന്താണ് നമ്മുടെ മുന്നിലുള്ള പ്രശ്‍നമെന്ന് നാം തിരിച്ചറിയേണ്ടേ? എവിടെയാണ് പ്രതിപക്ഷം? കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടോ? അവരില്‍ പലരുടെയും പാതിമനസ് രഥയാത്രയിലാണ്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ഉണ്ടായിരുന്ന മറ്റു പാര്‍ട്ടികളും നിശബ്‌ദം. ബംഗാളില്‍ മമതയുടെ കാര്യം കണ്ടറിയണം.
ആകെയൊരു ദുഃഖം, ഇവിടെ ഡെല്‍ഹിയില്‍ ജനകീയ നിലപാടുമായി ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടിയും ഇപ്പോള്‍ ബിജെപി സ്വീകാര്യമാണെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരളത്തിലെ പ്രതിപക്ഷത്തിന് നേരെ ആനന്ദിന്റെ രൂക്ഷ വിമർശനം.
Read also: ബിജെപി നയങ്ങളോടുള്ള എതിർപ്പ് തുറന്ന് പറയും; സികെ ജാനു