ബെംഗളൂരു: കര്‍ണാടകയിൽ മതപരിവര്‍ത്തന നിരോധന നിയമം നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ക്രിസ്‌ത്യന്‍ പള്ളിക്കുനേരെ ആക്രമണം. ചിക്കബല്ലാപുര്‍ ജില്ലയിലെ 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും അക്രമികൾ തകര്‍ത്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ സൂസൈപാളയത്തുള്ള പള്ളിയിൽ വ്യാഴാഴ്‌ച പുലര്‍ച്ചെ 5.30നാണ് ആക്രമണം നടന്നതെന്ന് പുരോഹിതന്‍ വികാരി ഫാ. ആന്റണി ഡാനിയേല്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്‌ത്യന്‍ പള്ളികള്‍ക്കു നേരെ ആക്രണം നടന്നിരുന്നു. ഡിസംബര്‍ ആദ്യം കര്‍ണാടകയിലെ കോലാറില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്‌ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടിരുന്നു.
Read also: ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപണം; മൽസ്യ തൊഴിലാളിയെ തലകീഴായി കെട്ടിയിട്ടു