ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ആരോപണവുമായി ഇടത് എംപിമാര്‍

By Staff Reporter, Malabar News
national image_malabarnews
ഇടത് എംപിമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ
Ajwa Travels

ന്യൂ ഡെല്‍ഹി: ഹത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടത്താനിരുന്ന തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യോഗി സര്‍ക്കാരാണെന്ന് ആരോപിച്ച് ഇടത് എംപിമാര്‍. സിപിഐഎം എംപി എളമരം കരീം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

യുപി സര്‍ക്കാര്‍ രാഷ്‌ട്രീയം കളിച്ചുവെന്നും പൊലീസും അധികൃതരും ചേര്‍ന്നാണ് എംപിമാരുടെ യാത്ര തടഞ്ഞതെന്നും എളമരം കരീം പറഞ്ഞു. എംപിമാര്‍ ഹത്രസില്‍ എത്തുന്നതില്‍ അസ്വസ്‌ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയത്. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. എളമരം കരീം പറഞ്ഞു. ഇടത് എംപിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാര്‍ എന്നിവരും എളമരം കരീമിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു എന്നായിരുന്നു പൊലീസ് കാരണം പറഞ്ഞിരുന്നത്. എന്നാല്‍ യാത്ര സംബന്ധിച്ച് കുടുംബത്തിന് യാതൊരു വിവരവും നല്‍കിയില്ലെന്നും യുപി പൊലീസിന്റെ രാഷ്‌ട്രീയ കളിയാണ് ഇതില്‍ നിന്നും വ്യക്‌തമാവുന്നതെന്നും ഇടത് എംപിമാര്‍ ആരോപിച്ചു.

Related News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരായാനുമാണ് സിപിഐഎം, സിപിഐ, എല്‍ജെഡി എം പിമാര്‍ ഹത്രസിലേക്ക് യാത്ര തീരുമാനിച്ചിരുന്നത്. കൂടാതെ, ജില്ലാ കളക്റ്ററുമായും പൊലീസുമായും കൂടിക്കാഴ്‌ച നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. സന്ദര്‍ശനത്തിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി രാഷ്‌ട്രപതിക്കും ചീഫ് ജസ്‌റ്റിസിനും പ്രധാനമന്ത്രിക്കും സമര്‍പ്പിക്കുമെന്നും എംപിമാര്‍ നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അസൗകര്യം അറിയിച്ചെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഹത്രസിലേക്കുള്ള എംപിമാരുടെ യാത്ര മാറ്റിയത്. എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരടങ്ങുന്ന സംഘമായിരുന്നു ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്.

Read Also: ആവേശ മത്‌സരത്തില്‍ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE