തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഹൗസ് ബോട്ട് മേഖലക്കായി ധനസഹായം അനുവദിച്ചു. ഹൗസ് ബോട്ടുകളുടെ സംരക്ഷണാര്‍ഥം ഒറ്റത്തവണ ധനസഹായ പദ്ധതിയായ ‘ടൂറിസം ഹൗസ് ബോട്ട് സപ്പോര്‍ട് സ്‌കീമിൽ ഉൾപ്പെടുത്തി 1,60,80,000 രൂപ അനുവദിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
നിയമസഭയിൽ പിപി ചിത്തരഞ്‌ജന്‍ എംഎല്‍എയുടെ സബ്‌മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. വിനോദ സഞ്ചാര മേഖലയിലാകെ കോവിഡ് ഉണ്ടാക്കിയ ആഘാതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത് ഹൗസ്ബോട്ട് മേഖലക്കാണ്.
ഇതോടൊപ്പം ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനുള്ള റിവോള്‍വിങ് ഫണ്ട് പദ്ധതിക്കും ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം തുറസായ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനും അനുമതിയുണ്ട്. ആലപ്പുഴയില്‍ ബയോ ബബിള്‍ അടിസ്‌ഥാനത്തിലാണ് ഹൗസ് ബോട്ടുകളില്‍ പ്രവേശനം അനുവദിക്കുക.
Most Read: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസ്; കെജ്‌രിവാൾ അടക്കമുള്ളവർ കുറ്റവിമുക്‌തർ