വീട് നിര്‍മാണത്തിനായി കുഴിയെടുത്തു; കണ്ടുകിട്ടിയത് അപൂര്‍വ്വ നിധി

By Staff Reporter, Malabar News
world news_malabar news
Representational Image
Ajwa Travels

സെന്‍ട്രല്‍ ഇസ്രായേല്‍: വീട് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ നിന്നും ലഭിച്ചത് ആയിരം വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍. സെന്‍ട്രല്‍ ഇസ്രായേലിലാണ് ഈ അപൂര്‍വ നിധിശേഖരം കണ്ടെത്തിയത്. വീട് നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കാനെത്തിയ യുവാക്കളാണ് നിധി ആദ്യം കണ്ടത്.

ഓഗസ്റ്റ് 18 നാണ് യുവാക്കള്‍ ഇവിടെ എത്തിയത്. വീടുകള്‍ നിര്‍മിക്കാനായി കണ്ടെത്തിയ സ്ഥലം വൃത്തിയാക്കുന്ന ജോലിക്കായി എത്തിയതായിരുന്നു ഇവര്‍. പാത്രത്തില്‍ ആണിയടിച്ച് ഭദ്രമായി അടച്ചുവെച്ച നിലയിലായിരുന്നു നിധി. മണ്ണ് ആഴത്തില്‍ കുഴിച്ചപ്പോള്‍ നേര്‍ത്ത ഇലകല്‍ പോലെ എന്തോ ഒന്നാണ് ആദ്യം ശ്രദ്ധയില്‍പെട്ടതെന്ന് നിധി കണ്ടെത്തിയ യുവാവ് പറയുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് നാണയങ്ങളാണെന്ന് മനസ്സിലായത്. ഇതോടെ പുരാവസ്തു ഗവേഷകരെ വിവരം അറിയിക്കുകയായിരുന്നു.

1,100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ചിട്ട നാണയങ്ങളുടെ അപൂര്‍വ്വ ശേഖരമാണ് കണ്ടെത്തിയതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. ഒമ്പതാം നൂറ്റാണ്ടിലെ അബ്ബാസിദ് ഖിലാഫത്ത് കാലത്തെ നാണയശേഖരമാണ് ഇവ . 24 കാരറ്റുള്ള 425 സ്വര്‍ണനാണയങ്ങളാണ് കുടത്തിലുണ്ടായിരുന്നത്. ഇവ പിന്നീട് എടുക്കാമെന്ന് കരുതി സൂക്ഷിച്ച് വെച്ചതാകാമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. എന്നാല്‍ നാണയങ്ങള്‍ കുഴിച്ചിട്ട വ്യക്തി പിന്നീടത് എടുക്കാതിരുന്നതിന്‌റെ കാരണം എന്തായിരിക്കുമെന്നതില്‍ ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. കൂടാതെ ആ കാലത്ത് വലിയ തുകയുണ്ടാകുമായിരുന്ന ഇത്രയും സ്വര്‍ണ നാണയങ്ങള്‍ എന്തിനായിരിക്കും കുഴിച്ചിട്ടതെന്ന ചോദ്യവും ഗവേഷകരെ കുഴപ്പിക്കുന്നു

വലിയ ആഢംബര വീട് സ്വന്തമാക്കാനുള്ള അത്രയും സമ്പാദ്യമാണ് ഒരു കുടത്തില്‍ നിന്നും ലഭിച്ചത്. അപൂര്‍വമായ പുരാവസ്തു ശേഖരം കണ്ടെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും നിധി കണ്ടെത്തിയ യുവാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE