കസ്‌റ്റഡിയില്‍ സൂക്ഷിച്ച 103 കിലോ സ്വര്‍ണ്ണം കാണാതായി; അന്വേഷണത്തിന് ഉത്തരവ്

By Team Member, Malabar News
Malabarnews_gold
Representational image
Ajwa Travels

ചെന്നൈ : സിബിഐ കസ്‌റ്റഡിയില്‍ നിന്നും റെയ്ഡില്‍ പിടികൂടിയ 103 കിലോ സ്വര്‍ണ്ണം കാണാതായി. ഏകദേശം 45 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം 2012 ല്‍ സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും സിബിഐ പിടിച്ചെടുത്തതാണ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. തമിഴ്‌നാട് സിബി-സിഐഡി ആയിരിക്കും സംഭവം അന്വേഷിക്കുക.

സുരാന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും പിടിച്ചെടുത്ത 400.5 കിലോ സ്വര്‍ണ്ണത്തില്‍ നിന്നാണ് 103 കിലോ സ്വര്‍ണ്ണം കാണാതായത്. സുരാനയുടെ നിലവറയിലായിരുന്നു സ്വര്‍ണ്ണം മുഴുവന്‍ സിബിഐ സീല്‍ ചെയ്‌തു പൂട്ടിയത്. അവിടെ നിന്നുമാണ് സ്വര്‍ണ്ണം കാണാതായത്. എന്നാല്‍ സ്വര്‍ണ്ണം തൂക്കിയപ്പോള്‍ ഉണ്ടായ പിഴവാണ് ഇതിന് കാരണമെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയ വിശദീകരണം. സ്വര്‍ണ്ണം പിടിച്ചെടുത്തപ്പോള്‍ ഒരുമിച്ചാണ് തൂക്കിയതെന്നും, പിന്നീട് സുരാനയും എസ്ബിഐയും തമ്മിലുള്ള വായ്‌പ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനായി ഓരോ ആഭരണങ്ങളും പ്രത്യേകമായാണ് തൂക്കിയതെന്നും സിബിഐ പറയുന്നു. അതിനാല്‍ തൂക്കത്തില്‍ ഉണ്ടായ വ്യത്യാസമാണ് ഇപ്പോള്‍ ഉണ്ടായതെന്ന വാദത്തിൽ ഉറച്ചു നില്‍ക്കുകയാണ് സിബിഐ. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല.

ജസ്‌റ്റിസ് പ്രകാശ് അധ്യക്ഷനായ ബെഞ്ചാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ 6 മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍ ലോക്കല്‍ പൊലീസിന് അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടിയില്‍ സിബിഐ അതൃപ്‌തി അറിയിച്ചു. ലോക്കല്‍ പോലീസ് അന്വേഷിച്ചാല്‍ അഭിമാനക്ഷതം ഉണ്ടാകുമെന്നാണ് സിബിഐയുടെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

Read also : കര്‍ഷക സമരം: ചില ശക്‌തികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നു; രവിശങ്കര്‍ പ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE