അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് 11 മരണം. 5 പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർസിയയിലെ ലൈസൻസുള്ള കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ തദ്ദേശ നിർമിത മദ്യമാണ് ഇവർ കഴിച്ചതെന്ന് ഡിഐജി ദീപക് കുമാർ പറഞ്ഞു.
വെള്ളിയാഴ്‌ച രാവിലെ തന്നെ രണ്ട് പേർ മദ്യം കഴിച്ച് മരിച്ചതായി വിവരം ലഭിച്ചിരുന്നെന്ന് ഡിഐജി വ്യക്‌തമാക്കി. പോലീസ് സംഘം സംഭവസ്‌ഥലത്ത് എത്തിയപ്പോഴാണ് 6 പേർ കൂടി സമാനമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അലിഗഡ്-തപാൽ ഹൈവേയിലെ ഗ്യാസ് ഡിപ്പോയിൽ ജോലിക്കായി എത്തിയ ട്രക്ക് ഡ്രൈവർമാരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ആരോഗ്യസ്‌ഥിതി വഷളായ 5 പേരെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില കൂടുതൽ ഗുരുതരമായതിനെ തുടർന്ന് ഇവരെ പിന്നീട് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഡി ശർമ്മ അറിയിച്ചു.
Read also: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം