ഉത്തർപ്രദേശിൽ വ്യാജമദ്യം കഴിച്ച് 11 മരണം; 5 പേരുടെ നില ഗുരുതരം

By Trainee Reporter, Malabar News
Representational image
Ajwa Travels

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് 11 മരണം. 5 പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർസിയയിലെ ലൈസൻസുള്ള കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ തദ്ദേശ നിർമിത മദ്യമാണ് ഇവർ  കഴിച്ചതെന്ന് ഡിഐജി ദീപക് കുമാർ പറഞ്ഞു.

വെള്ളിയാഴ്‌ച രാവിലെ തന്നെ രണ്ട് പേർ മദ്യം കഴിച്ച് മരിച്ചതായി വിവരം ലഭിച്ചിരുന്നെന്ന് ഡിഐജി വ്യക്‌തമാക്കി. പോലീസ് സംഘം സംഭവസ്‌ഥലത്ത്‌ എത്തിയപ്പോഴാണ് 6 പേർ കൂടി സമാനമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അലിഗഡ്-തപാൽ ഹൈവേയിലെ ഗ്യാസ് ഡിപ്പോയിൽ ജോലിക്കായി എത്തിയ ട്രക്ക് ഡ്രൈവർമാരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.

ആരോഗ്യസ്‌ഥിതി വഷളായ 5 പേരെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില കൂടുതൽ ഗുരുതരമായതിനെ തുടർന്ന് ഇവരെ പിന്നീട് ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണർ ഡി ശർമ്മ അറിയിച്ചു.

Read also: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE