അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ബാറുടമ ഉൾപ്പടെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 5 എക്‌സൈസ് ഉദ്യോഗസ്‌ഥരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരമായി 5 ലക്ഷം രൂപ നൽകും. മദ്യം വിറ്റ ബാർ അടച്ചുപൂട്ടിയെന്നും പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചുവെന്നും അധികൃതർ അറിയിച്ചു. അറസ്‌റ്റിലായ ബാറുടമയേയും സഹായികളേയും ചോദ്യം ചെയ്‌ത് വരികയാണ്. വ്യാഴാഴ്‌ചയോടെയാണ് ബാറിൽ നിന്നും മദ്യം കഴിച്ചവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടമായത്. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും മദ്യം കഴിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .
Read also: കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു