ഉത്തർപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 15 ആയി

By Trainee Reporter, Malabar News
Representational image
Ajwa Travels

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ബാറുടമ ഉൾപ്പടെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 5 എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെ ജോലിയിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരമായി 5 ലക്ഷം രൂപ നൽകും. മദ്യം വിറ്റ ബാർ അടച്ചുപൂട്ടിയെന്നും പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചുവെന്നും അധികൃതർ അറിയിച്ചു. അറസ്‌റ്റിലായ ബാറുടമയേയും സഹായികളേയും ചോദ്യം ചെയ്‌ത്‌ വരികയാണ്. വ്യാഴാഴ്‌ചയോടെയാണ് ബാറിൽ നിന്നും മദ്യം കഴിച്ചവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടമായത്. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും മദ്യം കഴിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .

Read also: കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE