തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്‌ടർക്ക് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മനഃശാത്രജ്‌ഞൻ ഡോ.ഗിരീഷിനെ (53) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പോക്‌സോ കേസിൽ ഒരു ഡോക്‌ടറെ ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. 2017 ഓഗസ്‌റ്റിലാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്‌ളിനിക്കിൽ വെച്ചായിരുന്നു പീഡനം. സംഭവം ആരോടും പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മകൻ ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാർ വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി കാര്യം വെളിപ്പെടുത്തിയത്.
ഉടൻ തന്നെ മാതാപിതാക്കൾ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ഫോർട്ട് പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഡോക്‌ടർ പ്രതിയാണ്. ഈ കേസ് വിചാരണ ഘട്ടത്തിലാണ്. നേരത്തെ ചികിൽസക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.
Also Read: സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി