വാക്‌സിൻ വിതരണത്തിന് 133 കേന്ദ്രങ്ങൾ; ഗർഭിണികളെയും മുലയൂട്ടുന്നവരെയും ഒഴിവാക്കും

By News Desk, Malabar News
Covid Vaccine Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ വിതരണത്തിനായി 133 കേന്ദ്രങ്ങൾ സജ്‌ജം. ഗർഭിണികളായ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകില്ല. മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വീതം വാക്‌സിൻ നൽകും.

എറണാകുളം- 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11, മറ്റ് ജില്ലകളിൽ 9 എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും 100 ആരോഗ്യ പ്രവർത്തകർ വീതം ആദ്യ ദിനത്തിൽ വാക്‌സിൻ സ്വീകരിക്കും. പ്രാഥമിക, കുടുംബ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, നൂറിലേറെ ആരോഗ്യ പ്രവർത്തകരുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് വാക്‌സിൻ സൈറ്റുകൾ.

എല്ലാ വിഭാഗം നഴ്‌സുമാരും ഡോക്‌ടർമാരും, പാരാമെഡിക്കൽ സ്‌റ്റാഫ്‌, ഗവേഷകർ, മറ്റ് ആരോഗ്യവകുപ്പ് ജീവനക്കാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്കാണ് പ്രഥമ മുൻഗണന. പ്രായമായവർ, ഗുരുതര രോഗമുളളവർ, പോലീസ്, മുനിസിപ്പൽ തൊഴിലാളികൾ എന്നിവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ നൽകുക. 69 വലിയ ശീതീകരണികൾ, 1,589 ചെറിയ ശീതീകരണികൾ, 1,800 വാക്‌സിൻ കാരിയറുകൾ, 100 കോൾഡ് ബോക്‌സുകൾ, 14 ലക്ഷം സിറിഞ്ചുകൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചുകഴിഞ്ഞു.

മൂന്ന് ലക്ഷത്തിലേറെ ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ പൂർത്തിയായിട്ടുണ്ട്. അതേസമയം, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം നാളെ നടക്കും. വാക്‌സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

Also Read: സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ല; ടിപി പീതാംബരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE