തിരുവനന്തപുരം: പുതിയ പാർട്ടികൾ മുന്നണിയിലേക്ക് വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ലെന്ന് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരൻ മാസ്‌റ്റർ. നിലവിലുള്ള നാല് സീറ്റുകളിലും എൻസിപി തന്നെ മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. മുന്നണിയിൽ തന്നെ തുടരാനാണ് ശരദ് പവാർ നിർദേശിച്ചത്. അതുകൊണ്ട് എൽഡിഎഫിൽ തന്നെ ഉറച്ചു നിൽക്കും. സിറ്റിംഗ് സീറ്റുകൾ എൻസിപി വിട്ടു നൽകില്ല. ജയിച്ച സീറ്റുകൾ തോറ്റ പാർട്ടിക്ക് വിട്ടുകൊടുക്കുന്നത് യുക്‌തിയല്ല. പുതിയ പാർട്ടികൾ മുന്നണിയിലേക്ക് വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപി മാത്രമല്ല. യുഡിഎഫിലേക്ക് പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ടിപി പീതാംബരൻ മാസ്‌റ്ററെ തള്ളി എന്‍സിപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി രംഗത്തെത്തി. എന്‍സിപി ഏതൊക്കെ സീറ്റില്‍ മൽസരിക്കുമെന്ന് മുന്നണിയാണ് തീരുമാനിക്കേണ്ടത്. എന്തൊക്കെവന്നാലും ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കും. മന്ത്രി എകെ ശശീന്ദ്രന്‍ ശരദ് പവാറുമായി എല്ലാം സംസാരിച്ചിട്ടുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ എൻസിപിക്ക് പരിഗണന കിട്ടിയെന്നും റസാഖ് മൗലവി പറഞ്ഞു.
Also Read: വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ