ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്ക് ഇടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തെ വരവേൽക്കാൻ ഒരുങ്ങി ക്രിക്കറ്റ് ആരാധകർ. ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തുന്ന 14ആമത് ഐപിഎൽ എഡിഷന് നാളെ ചെന്നൈയിൽ തുടക്കമാകും. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരും തമ്മിലാണ് ആദ്യ പോരാട്ടം.
കടുത്ത നിയന്ത്രണങ്ങളും പഴുതടച്ച ബയോബബിൾ സുരക്ഷയും ക്രമീകരിച്ചാണ് ടീമുകൾ ഒരുങ്ങുന്നത്. ചില താരങ്ങൾക്ക് നേരത്തെ കോവിഡ് റിപ്പോർട് ചെയ്‌തത് ആശങ്കകൾ സൃഷ്‌ടിച്ചിരുന്നു.
ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത എന്നീ 6 നഗരങ്ങളിലായാണ് മൽസരങ്ങൾ നടക്കുക. ആദ്യ ഘട്ടത്തിലെ മൽസരങ്ങൾക്ക് മുംബൈ, ചെന്നൈ വേദികൾ ഇടവിട്ട് ആതിഥേയത്വം വഹിക്കും.
Read also: ഭയവും ആകാംക്ഷയും നിറച്ച് പുതിയ ടീസർ; ‘ചതുർമുഖം’ നാളെ തിയേറ്ററുകളിൽ