മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റിലായി. മഞ്ചേരി സ്വദേശികളായ കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പിലെ നവാസ് ഷെരീഫ്, കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
15 വയസുകാരിയെ ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ടതിന് ശേഷം തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് കഞ്ചാവ് ഉള്‍പ്പടെയുളള ലഹരി മരുന്നു നല്‍കി പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. ഇതിന് ശേഷം പെണ്‍കുട്ടിക്ക് പ്രതികൾ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിവസ്‌തുക്കള്‍ രഹസ്യമായി കൈമാറിയിരുന്നു. തുടര്‍ന്ന് ലഹരിക്ക് അടിമയായ പെണ്‍കുട്ടി ഇത് കിട്ടാതെ വന്നതോടെ പ്രതികളെ വിളിക്കാന്‍ ആരംഭിച്ചു. ഇത്തരത്തില്‍ വിളിച്ചപ്പോഴാണ് മയക്കുമരുന്ന് തരാമെന്ന് പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്.
കേസിലെ പ്രധാന പ്രതിയായ പുല്‍പ്പറ്റ പൂക്കളത്തൂര്‍ കണയംകോട്ടില്‍ ജാവിദ് നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകളും ബലാൽസംഗ കുറ്റവും ചുമത്തി പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
Malabar News: കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ടു; റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ