പട്‌ന: ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ ബോട്ട് മറിഞ്ഞു 18 കുട്ടികളെ കാണാതായി. ഇതിൽ പത്ത് കുട്ടികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്. മുസാഫർപൂർ ജില്ലയിലെ സ്‌കൂൾ കുട്ടികളുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഭാഗ്‌മതി നദിയോട് ചേർന്ന് മധുപൂർപട്ടി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്.
ബോട്ടിൽ 34 വിദ്യാർഥികൾ ഉണ്ടായിരുന്നതായാണ് വിവരം. എൻഡിആർഎഫിന്റെയും എസ്‌ഡിആർഎഫിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിൽ കുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തന നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവും പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്