മലപ്പുറം: ജില്ലയിലെ പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ മുഹമ്മദ് അഷ്‌ഫാഖ് അറസ്‌റ്റിൽ. ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസിലാണ് ഇന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതിയായ മുഹമ്മദ് അഷ്‌ഫാഖ്.
മാസങ്ങൾക്ക് മുൻപാണ് സംഭവം നടക്കുന്നത്. സംഭവത്തിന് ശേഷം ഭയന്നുപോയ പെൺകുട്ടി നിരന്തരം പ്രകടിപ്പിച്ച ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ കാരണം കുട്ടിയെ മാതാപിതാക്കൾ നിർബന്ധിച്ച് ആശുപത്രിയിൽ കാണിക്കുകയായിരുന്നു. തുടർന്നാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
ഇന്നലെ ചാർജ് ചെയ്‌ത കേസിൽ ഇന്നാണ് അറസ്‌റ്റ് നടന്നത്. വൈകിട്ട് പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന മൊബൈലിൽ നിരവധി നീലച്ചിത്രങ്ങൾ ഉണ്ടായിരുന്നതായും ബ്രൗസിംഗ് ഹിസ്‌റ്ററിയിൽ ഇത്തരം സൈറ്റുകൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു.
പൊന്നാനിയിൽ പച്ചക്കറികട നടത്തുന്ന ആളാണ് പ്രതി. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അധികം ദൂരത്തിലല്ലാത്ത പ്രതി, സെപ്റ്റംബർ മാസം ആദ്യവാരം പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന നിലയിലാണ് കേസ് വന്നിരിക്കുന്നത്. പോക്‌സോ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിട്ടുണ്ട്. പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരും സംഘവുമാണ് കേസന്വേഷണം കൈകാര്യം ചെയ്യുന്നത്.
Most Read: അലനും താഹയ്‌ക്കും എതിരായ യുഎപിഎ നിലനിൽക്കില്ല; സുപ്രീം കോടതി