ദിസ്‌പൂർ: അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. സെൻട്രൽ ജയിലിൽ 40 പേർക്കും സ്‌പെഷ്യൽ ജയിലിൽ 45 പേർക്കുമാണ് രോഗബാധ.
പലർക്കും ജയിലിൽ തടവിലാകുന്നതിനു മുൻപ് തന്നെ രോഗം ബാധിച്ചിരുന്നു എന്ന് നാഗോൺ ഹെൽത്ത് സർവീസ് ജോയിന്റ് ഡയറക്‌ടർ അതുൽ പതോർ അറിയിച്ചു. രോഗബാധിതരിൽ പലരെയും മയക്കുമരുന്ന് കേസിലാണ് തടവിലാക്കിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായ തടവുകാരിലാണ് രോഗബാധ.
അതേസമയം, രോഗബാധ റിപ്പോർട് ചെയ്‌തവരിൽ നിന്ന് മറ്റ് തടവുകാരിൽ അസുഖം പടർന്നിട്ടില്ലെന്ന് ജയിൽ അധികൃതർ പറയുന്നു.
Also Read: ദളിത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം വീടിന് മുന്നിൽ തള്ളി; അറസ്‌റ്റ്