ലഖ്‌നൗ: യുപിയിലെ ബിജ്‌നോറിൽ 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. കേസിൽ ഉമർ, അബ്‌ദുൾ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ലഹരി കലർത്തിയ ശീതളപാനീയം നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. ഡിസംബർ 19ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം.
മുഖ്യപ്രതിയും യുവതിയുടെ സുഹൃത്തുമായ ഉമർ യുവതിയെ ഫോണിൽ വിളിച്ച് ഒരു ഹോസ്‌റ്റലിന് സമീപം വരാൻ ആവശ്യപ്പെട്ടു. പിന്നീട് സഹോദരിയുടെ ജൻമദിനം ആഘോഷിക്കാനെന്ന വ്യാജേന ഉമർ യുവതിയെ കാറിനുള്ളിൽ കയറ്റി. കാറിനുള്ളിൽ അബ്‌ദുൾ എന്ന മറ്റൊരാളും ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഇരുവരും ചേർന്ന് യുവതിയെ സൺഹേരി ഹോട്ടലിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു.
തുടർന്ന് ഇക്കാര്യം പോലീസിനെയോ വീട്ടുകാരെയോ അറിയിച്ചാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. തന്റെ നഗ്‌നവീഡിയോ പകർത്തിയെന്നും ഇത് ഇൻറർനെറ്റിൽ പുറത്തുവിടാതിരിക്കാൻ 10,000 രൂപ ആവശ്യപ്പെട്ടതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ 8000 രൂപ നൽകിയെന്നും യുവതി പരാതിയിൽ വ്യക്‌തമാക്കി.
Read also: നീറ്റിൽ പരാജയപ്പെട്ടു; തമിഴ്‌നാട്ടിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു